Visitors

Monday 3 October 2011

villan
പേസ്റ്റിലും പല്‍പ്പൊടിയിലും വന്‍തോതില്‍ നിക്കോട്ടിന്‍


ന്യൂദല്‍ഹി: പല്ല് തേക്കാന്‍ ഉപയോഗിക്കുന്ന പേസ്റ്റിലും പല്‍പ്പൊടിയിലും വലിയൊരളവില്‍ നിക്കോര്‍ട്ടിന്റെ അംശം കണ്ടെത്തി. ദല്‍ഹി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ് ആന്റ് റിസര്‍ച്ച് (ഡി.ഐ.പി.എസ്.എ.ആര്‍) ആണ് പ്രമുഖ ബ്രാന്‍ഡുകളുള്‍പ്പെടെ പേസ്റ്റുകള്‍ പരിശോധിക്കുന്നത്.
2011ല്‍ പഠനവിധേയമാക്കിയ 24 ബ്രാന്റ് ടൂത്ത്‌പേസ്റ്റുകളില്‍ ഏഴെണ്ണത്തിലും നിക്കോട്ടിന്റെ അംശം കണ്ടെത്തി. കോള്‍ഗേറ്റ് ഹേര്‍ബല്‍, ഹിമാലയ, നീം പേസ്റ്റ്, നീം തുളസി, ആര്‍.എ തെര്‍മോസീല്‍, സെന്‍സോഫോം, സ്‌റ്റൊലൈന്‍ എന്നിവയിലാണ് നിക്കോട്ടിന്‍ കണ്ടെത്തിയതെന്ന് ഡി.ഐ.പി.എസ്.എ.ആറിലെ പ്രഫസര്‍ എസ്.എസ്. അഗര്‍വാള്‍ പറഞ്ഞു.
ആയുര്‍വേദ ഉല്പന്നങ്ങളാണെന്ന് പറയുന്ന നീം തുളസി, കോള്‍ഗേറ്റ് ഹെര്‍ബല്‍ എന്നിവയിലാണ് ഏറ്റവുംകൂടുതല്‍ നിക്കോട്ടിന്‍ അടങ്ങിയിട്ടുള്ളത്. കോള്‍ഗേറ്റ് ഹെര്‍ബലില്‍ 18 മില്ലിഗ്രാം നിക്കോട്ടിന്‍ കണ്ടെത്തിയപ്പോള്‍ നീം തുളസിയില്‍ 10മില്ലിഗ്രാം നിക്കോട്ടിനാണ് കണ്ടെത്തിയത്. ഒമ്പത് സിഗരറ്റിലുള്ള നിക്കോട്ടിന്റെ അംശമാണ് കോള്‍ഗേറ്റ് ഹെര്‍ബലിലുള്ളത്. നീം തുളസിയിലാകട്ടെ അഞ്ച് സിഗരറ്റിലേതിനു തുല്യമായതും.
പത്ത് പല്‍പ്പൊടി ബ്രാന്റുകള്‍ പരിശോധിച്ചപ്പോള്‍ ആറിലും നിക്കോട്ടിന്റെ അംശം കണ്ടെത്തി. ഡാബര്‍ റെഡ്, വിക്കോ, മുസാക ഗുല്‍, പയോഗില്‍, യുനാഡെന്റ്, അല്‍ക ദന്ത് മഞ്ജന്‍ എന്നിവയിലാണ് നിക്കോട്ടിന്റെ അംശം കണ്ടത്. ഇതില്‍ ഏറ്റവും കൂടുതല്‍ നിക്കോട്ടിന്‍ അടങ്ങിയിട്ടുള്ളത് പയോഗിലിലാണ്. 16മില്ലിഗ്രാം അഥവാ എട്ട് സിഗരറ്റുകളിലേതിന് തുല്യമായ നിക്കോട്ടിനാണ് ഇതിലുള്ളത്. വിക്കോ മൂന്ന് വര്‍ഷമായി പല്‍പ്പൊടിയില്‍ നിക്കോട്ടിന്‍ ചേര്‍ക്കാന്‍ തുടങ്ങിയിട്ട്. 2008ല്‍ നിക്കോട്ടിന്‍ ചേര്‍ക്കുന്നത് നിര്‍ത്തിയശേഷം 2011മുതല്‍ ഡാബര്‍ റെഡ് വീണ്ടും ചേര്‍ക്കാന്‍ തുടങ്ങി.
ഡി.ഐ.പി.എസ്.എ ആറിന്റെ കണ്ടെത്തലുകളെ പ്രമുഖ നിര്‍മാതാക്കള്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. സിഗരറ്റും മറ്റ് പുകയില ഉത്പന്നങ്ങളും സംബന്ധിച്ച് 2003ല്‍ നിയമം കൊണ്ടുവന്നിട്ടുള്ള. പുകയില ഉപയോഗിക്കാത്ത ഉല്പന്നങ്ങളില്‍ പുകയിലചേര്‍ക്കുന്നത് കുറ്റകരമാണെന്ന് നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നു. ഈ നിയമം ലംഘിച്ചാണ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്.
പുകയില ഉപയോഗിക്കുന്ന ഉല്പന്നങ്ങളില്‍ നിക്കോട്ടിന്റെയും ടാറിന്റെയും അംശം എത്രയെന്ന് കൃത്യമായി രേഖപ്പെടുത്തണമെന്ന് നിയമം വ്യവസ്ഥചെയ്തിട്ടുണ്ട്. എന്നാല്‍ പോസ്‌റ്റോ പല്‍പ്പൊടിയോ നിര്‍മിക്കുമ്പോള്‍ പുകയില ഉപയോഗിക്കുന്നവര്‍ ഈ വ്യവസ്ഥയനുസരിച്ച് പ്രവര്‍ത്തിക്കുന്നില്ല.
പഠനത്തിലെ കണ്ടെത്തലുകള്‍ അറിയിച്ചും നിയമവ്യവസ്ഥയുടെ ലംഘനം ശ്രദ്ധയില്‍പ്പെടുത്തിയും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമന്ത്രാലയത്തിനും ഡ്രെഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യക്കും ഡി.ഐ.പി.എസ്.എ.ആര്‍ കത്ത് നല്‍കിയിട്ടുണ്ട്.
നിക്കോട്ടിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന ഡി.ഐ.പി.എസ്.എ.ആര്‍ റിപ്പോര്‍ട്ട് നേരത്തെ തന്നെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതേ തുടര്‍ന്ന് തങ്ങള്‍ ഗോവയിലെ ഡ്രഗ്‌സ് കണ്‍ട്രോള്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസര്‍ ഇത് അയച്ചിരുന്നെന്നും വിക്കോ ലബോറട്ടറീസ് സജ്ജീവ് പെന്താര്‍കര്‍ പറഞ്ഞു. എന്നാല്‍ അവര്‍ക്ക് ഇതില്‍ നിക്കോട്ടിന്‍ കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിക്കോ വജ്രദന്തി പെയ്സ്റ്റും, പൊടിയും തങ്ങള്‍ പരിശോധനയ്ക്കായി അയച്ചപ്പോള്‍ രണ്ടിന്റെ അസംസ്‌കൃത വസ്തുക്കളുടെ കൂട്ടത്തിലും നിക്കോട്ടിന്‍ ഇല്ലെന്ന് കണ്ടെത്തി. ഡി.ഐ.പി.എസ്.എ.ആറിന്റെ കണ്ടെത്തല്‍ പൂര്‍ണമായും തെറ്റാണ്. സാമ്പിളിനായെടുത്ത സോഴ്‌സ് അവര്‍ വ്യക്തമാക്കിയിട്ടില്ലെന്നും പെന്താര്‍കര്‍ വ്യക്തമാക്കി.
സിഗരറ്റിലും മറ്റ് പുകയില ഉല്പന്നങ്ങളിലും അടങ്ങിയിരിക്കുന്ന നിക്കോട്ടിന്‍ ചെയ്യുന്നത് പോലെയുള്ള ഉപദ്രവങ്ങള്‍ ടൂത്ത് പേസ്റ്റിലെയും പല്‍പ്പൊടിയിലെയും നിക്കോട്ടിനും ചെയ്യുമെന്ന് ഡെന്റല്‍ സര്‍ജനായ ഡോ. രാകേഷ് മല്‍ഹോത്ര പറയുന്നു.
നിക്കോട്ടിന്റെ അംശത്തെ നാവ് സാംശീകരിക്കും. അത് ഉമിനീരില്‍ കലരുകയും ചെയ്യും. കൂടുതല്‍ കാലം ഉപയോഗിക്കുന്നതോടെ ഇതിന് അടിമപ്പെടാനുള്ള സാധ്യതയുണ്ട്. പല്ലുകളില്‍ കറപിടിക്കാനും നിക്കോട്ടിന്‍ വഴിവെക്കും. നാവ് മാത്രമല്ല, ചുണ്ട് വായുടെ ഉള്‍ഭാഗങ്ങള്‍ എന്നിവയും നിക്കോട്ടിന്റെ ആഗിരണം ചെയ്യും. ഇത് പഴുപ്പുണ്ടാക്കാനും ക്യാന്‍സറിനുവരെ വഴിവെക്കാനും സാധ്യതയുണ്ട്.

No comments:

Post a Comment